Wednesday, August 3, 2011

കര്‍ക്കിടകവാവ്

ഇലയടയും, കരിക്കും നിവേദ്യമായ്
തൂശനിലയിലവില്‍ , മലര്‍, കല്‍ക്കണ്ടവും
ചെറുതായരിഞിട്ട ശര്‍ക്കര, പൂചെത്തിയും
പഴുക്കാത്ത പൂവന്‍ പഴം,പിന്നെ കരിമുന്തിരി
തെളിച്ച,നവ തിരിയിട്ട പൊന്‍ വിളക്കും
ചന്ദന ഗന്ധം പരത്തീ ചെറുതിരി,കര്‍പ്പുരം
ഗന്ധമിത്യാദി, കോടിമുണ്ടും, പനംകള്ളും
കുട്ടികള്‍, ഞങ്ങളെ വാതിലടച്ചു മുറിക്കുള്ളില്‍
അമ്മ മൊഴിഞ്ഞു "കാര്‍ന്നോന്മാര്‍ വരും"
കേവലം ചെറുനേരം, മുറിക്കുള്ളില്‍ മൂകത
താളത്തില്‍ കതകില്‍ വന്നു മുട്ടുന്ന നേരം
വരിക, യൊന്നായി,കാണുക കയ്യിലെ
തുളസിയും, ചെത്തിയും വിളകാലിലിടുക
അമ്മ കുനിഞ്ഞു "വീത്" സമര്‍പിച്ചു
കണ്ടില്ല ഞങ്ങളാ കോടിയും,പനംകള്ളും
അയ്യോ,ആരാണതെടുതു കൊണ്ടു പൊയ്
അച്ഛനുമമ്മയും ചിരിക്കുന്നു നേര്‍ക്കുനേര്‍
കൊണ്ടു പൊയ് മക്കളെ, അവര്‍ക്കുള്ള പങ്ക്
എല്ലാ വര്‍ഷകര്‍ക്കിടം നാം ക്ഷണിക്ക വേണം
കൊണ്ടുപൊയ് കൊടുക്കാന്‍ കഴിയില്ല നമ്മുക്കിനി
അത് കൊണ്ടു നമ്മള്‍ നല്‍കുന്നു ഈ വീത്

1 comment: