Sunday, March 13, 2011

ഉറക്കം മറന്നു പോയി.

വെളിച്ചം കാണുന്നത് ഇപ്പോള്‍ ആണ്. രാത്രിയില്‍ മഴ പെയ്തില്ല.
നേര്‍ത്ത വെട്ടം കൊരുത്ത മുറിയില്‍ ഞാന്‍ വെളുത്ത ഷീറ്റ് വിരിച്ച കിടക്കയില്‍ കിടന്നു.
കുളിച്ചു കഴിഞ്ഞപ്പോള്‍ നല്ല സുഖം തോന്നി. കുപ്പിയിലെ വെളുത്ത ദ്രാവകം ഗ്ലാസില്‍ ഒഴിച്ച്, കൂടെ
സോഡയും ചേര്‍ത്ത് മോന്തി. നാരങ്ങയുടെ അല്ലി ഇല്ല. അതുകൊണ്ട് ചെറിയ നീരസം തോന്നി.
അത് കോഴി വറുത്ത കഷ്ണഗല്‍ തീര്‍ത്തു. ഇന്നു രാത്രി അത്താഴം വേണ്ട. കോഴി വയറ്റില്‍ കിടന്നു പിടക്കും.
കിടക്കാന്‍ നേരം ചെറിയ ആ ഗുളിക എടുത്തു വിഴുങ്ങണം. അത്ര മാത്രം. രാവിലെ പതിവ് തെറ്റില്ല.
കൂടെ കിടക്കാന്‍ ആരും ഇല്ല. ഒരു കൊച്ചു വര്‍ത്തമാനം പറയാന്‍ പോലും ആരുമില്ല.
കിടക്കയില്‍ കിടന്നും, കുടിച്ചും ഈ രാത്രി തീര്‍ക്കണം. ഉറക്കം വന്നാല്‍ സുഖം. അത്ര തന്നെ.
മൂന്നാമത്തെ ഗ്ലാസ്‌ നിറക്കുമ്പോള്‍ കതകില്‍ മുട്ട് കേട്ടു. റൂം ബോയ്‌ ആകില്ല...
കതകു തുറന്നു. ഒരാള്‍..ഈശ്വര..ഞാന്‍ വന്ന ഓടോറിക്ഷയുടെ ഡ്രൈവര്‍!
" സര്‍ ഞാന്‍ വെയിറ്റ് ചെയ്യണോ?"
ഉള്ളാന്തിപോയി.അയാളെ പറഞ്ഞു വിട്ടിട്ടില്ല. കഷ്ടം, തെറ്റുകാരന്‍ ഞാന്‍ തന്നെ.
"കേറി വാ " ഞാന്‍ ക്ഷണിച്ചു. മടിച്ചു മടിച്ചു അയാള്‍ മുറിയിലേക്ക് കേറി വന്നു.
"ഒഴിക്കട്ടെ", കക്ഷി ചിരിച്ചു. ഞാന്‍ ഒഴിച്ച ഒരെണ്ണം കഴിച്ചപ്പോള്‍ അയാള്‍ ഉഷാറായി.
പഴയ വിനയം കളഞ്ഞ് എന്നോട് സംസാരിക്കാന്‍ തുടങ്ങി. മുന്നെണ്ണം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.
"എന്നിനി ഓട്ടോ ഓടിക്കേണ്ട" അയാള്‍ തലയാട്ടി. " സര്‍ എനിക്കൊന്നു കുളിക്കണം"
കുളി കഴിഞ്ഞു വന്നപ്പോള്‍ അയാള്‍ ( പേര് ഞാന്‍ ചോദിച്ചില്ല) എന്നേക്കാള്‍ സുന്ദരന്‍ ആണെന്ന് തോന്നി.
വേറൊരു കുപ്പി കരുതിയിരുന്നു. അത് കൊണ്ടു വിഷമം തോന്നിയില്ല.
പിന്നെ നേരം വെളുക്കും വരെ അയാള്‍ തന്റെ കഥകള്‍ പറഞ്ഞു കൊണ്ടിരുന്നു.
ഇടക്ക് എനിക്ക് ഇഷ്ടപെട്ട പാട്ടുകള്‍ പാടി. ചില നര്‍മങ്ങള്‍,രാഷ്ട്രീയം, സാഹിത്യം,പോലീസ് അങ്ങനെ പലതും
ഞാന്‍ അറിയാത്ത പലതും ഞാന്‍ കേട്ടു. ആ നാവിന്റെ നന്മകള്‍ അറിഞ്ഞ രാത്രി.
ഇടക്ക് ഞാന്‍ ചൂളുകയും, ഒന്നും അല്ലാത്ത ഒരു അവസ്ഥയും ആകുന്നതും ഞാന്‍ അറിഞ്ഞു.
എന്‍റെ ജീവിതത്തില്‍ കിട്ടാത്ത ചില നിമിഷങ്ങള്‍ അയാള്‍ എനിക്ക് പകര്‍ന്നു തന്നു.
ഞാന്‍ പഠിച്ചതും, പഠിപ്പിച്ചതും വെറുതെ ആയി എന്ന തോന്നല്‍ എന്നെ മദിച്ചു, ആ നാവുകള്‍ പറയുന്നത് എത്രയോ ശരികള്‍ ആണ്? തെറ്റുകള്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. മദ്യം അയാളെ മയക്കിയില്ല.
ഒരു നന്മയുടെ ചുരുള്‍ എന്‍റെ മുന്നിലേക്ക്‌ തന്നിട്ട് അയാള്‍ ഉറങ്ങി.
ഒരു ശല്യവും എനിക്ക് തന്നില്ല.
ഉറങ്ങാതെ നേരം വെളുപ്പിച്ചത് ഞാന്‍ മാത്രം...ഞാന്‍ മാത്രം...