Friday, August 26, 2011

വിശക്കാത്ത വയറുമായി കേറി ചെല്ലുന്നിടം
ഓട്ട കലത്തിലെ കഞ്ഞി വെക്കുന്നവര്‍..
പിഴച്ച പെണ്ണിന്റെ കൂടെ കിടന്നവന്‍..
ആദ്യമായ് രാവിന്‍റെ നേര് നുകര്‍ന്നവന്‍..
കരളിന്റെ മോഹം വിതുമ്പി തുളുംബിയ
കാലമാം കൈ പിടിചാര്തിയാല്‍ വന്നവന്‍
ഒട്ടും ഒടുങ്ങാത്ത മുഗ്തമാം സ്വരലോക
വീണയില്‍ മെല്ലെ താളം പിടിച്ചവര്‍
എന്നിട്ടും എന്‍റെ കൈ പിഴക്കാതെ
കേറി പിടിച്ചിട്ടു നേട്ടം കൊയ്യുന്നവര്‍..

Tuesday, August 23, 2011

പേര് പറയാത്ത ഒരാളിനെ ഞാന്‍ പ്രേമിക്കണോ?
ഉടലിന്റെ ഭംഗി മാത്രം കണ്ട് ഞാന്‍ പെരുമാറണോ?
സത്യം ഞാന്‍ തുറന്നു പറയട്ടെ, ആ രൂപം വെറും പാഴ്
അവള്‍ക്കു നല്കാന്‍ കഴിയാത്ത പ്രേമം ഞാന്‍ കൊടുക്കാം..

എന്‍റെ ജീവിതം തെരുവിലെ അഴുക്കുപോലെ
ഞാന്‍ കുടഞ്ഞിട്ട കണ്ണീരിന്റെ നനവുകള്‍ പോലെ
നിങ്ങള്ക്ക് പറയാന്‍ കഴിയുമോ, എപ്പൊഴും, എന്‍റെ
ജീവിതം വഴിവിട്ട പോലെ നിനക്കായി കേഴ്ന്ന ഞാന്‍ ?

Monday, August 22, 2011

എന്തിനോ വേണ്ടി ഞാന്‍ ഈ മുറ്റത്ത്‌ വന്ന്
അന്തിയില്‍ പൂക്കുന്ന പൂ പെറുക്കാന്‍ മാത്രം
പൂക്കുട വാങ്ങാന്‍ മറന്നുപോയി, വെയില്‍
പൂക്കാത്ത പൂക്കളെ തൊട്ടു തലോടുമ്പോള്‍..

Tuesday, August 16, 2011

ചങ്ങല

ഒരു കൈ പിടിച്ചു ഞാന്‍ തെരുവിലെ മൂലയില്‍
കണ്ണിലെ കനല്‍ കൊണ്ടു തീ കൂട്ടാന്‍ ഒരുങ്ങവേ,
വായിലെ ഉതിരും നല്‍ വാചക കസര്‍ത്തുകള്‍, പിന്നെ
ഉമിനീര്‍ ഇറക്കാതെ കടന്നു പോം എന്‍ ദിനചര്യകളും
കയ്യില്‍, മെയ്യില്‍ എന്നെ പുണര്‍ന്നു നിന്നു ചങ്ങല
കാതിലോര്‍ക്കാന്‍ കഴിയുമോ നിനക്കോതിയ മന്ത്രം?
(അന്ന ഹസാരെ ജയിലിലേക്ക്)

Saturday, August 13, 2011

പട്ടം

ആകാശച്ചെരുവില്‍ പൊട്ടുപോലെ, മിന്നി
നീ ഉയര്‍ത്തി വിട്ട ചുവന്ന പട്ടം, എന്‍റെ
വിണ്ണിലെ ദേവന്നു തൊടുകുറി ചാര്‍ത്താന്‍
പിന്നെ, നക്ഷത്ര മാലയില്‍ കോര്‍ത്തിടാനും

മേഘങ്ങള്‍ കാളസര്‍പ്പത്തെ കണക്കായി
നിന്നെ വിഴുങ്ങുവാന്‍ നില്‍ക്കുന്ന മാതിരി
മുന്നേ നീ നില്‍ക്കേണം, പിടികൊടുക്കാതെ
വര്‍ണങള്‍ മഴവില്ലായ് നിരക്കും നിന്‍ ചുറ്റും

കൊടി,തോരണം,കാലാള്‍ പടയൊരുക്കം,
പിന്നെ മണ്ണില്‍ പെയ്യുവാന്‍ കാലവര്‍ഷം
വിണ്ണിന്റെ മാറ് പിളര്‍ന്നു പൊയ് ഞെട്ടറ്റു
നിന്‍റെ നെറ്റിയില്‍ വീഴുന്നു രക്തപുഷ്പം

Monday, August 8, 2011

പലതരം കണികള്‍

ഇന്ന് രാവിലെ മദ്യമായിരുന്നു കണികണ്ടത്
"മദ്യം, പച്ചയിറച്ചി, മണ്ണ്, ശവവും..", തികട്ടി
തലേന്നത്തെ ചട്ടിയില്‍ വരട്ടിയ ഇറച്ചി
ചീഞ്ഞുപോകുന്നതിനു മുന്നേ മണ്ണിലേക്കിട്ടു
പത്രം തുറന്നാല്‍ ചീഞ്ഞ വാര്‍ത്തകള്‍,കൂടെ
കര്‍ക്കിടക കിഴിവില്‍ രണ്ടു പേജു പരസ്യം
അടുക്കളയില്‍ കത്തുന്ന തീയില്‍, ചായപാത്രം
കട്ടനടിയുടെ സുഖം, ചൂടോടെ ഇറങ്ങണം കീഴെ
"ദേ.." ചായ വന്നു, മൂന്നു പെഗ് അളന്നിട്ട പോലെ
അവളുടെ ഗന്ധവും പേറി ലഹരികാറ്റു വീശി
കുത്താന്‍ വരുന്ന കാളയുടെ ഓര്‍മകളില്‍
ഓഹരിയുടെ ഇടിയുന്ന വില കണ്ട് ഞെട്ടി
മോനുണര്‍ന്നു, കയ്യില്‍ ചിത്രപുസ്തകം, നീട്ടി
പൈക്കളെ മേയ്ക്കുന്ന കണ്ണന്റെ ലീലകള്‍
കോലക്കുഴല്‍ വിളി കേള്‍ക്കുന്നു ദൂരെ,ദൂരെ
നിന്നാരോ വരുന്നപോള്‍ അവ്യെക്തമായ്
ആരെയും കാണേണ്ട കണ്ണുകള്‍ മൂടി, കീഴെ
റോഡില്‍ നോക്കി നടക്കവേ, ചോരത്തുള്ളികള്‍
"അയ്യോ.." ആളുകള്‍ കൂകുന്നു..കൂട്ടമായ്, ഓടി
തളര്‍ന്നു ഞാന്‍ വീട്ടിലണഞ്ഞു കിതക്കവേ
പുഞ്ചിരി മാറി പരിഭ്രമിച്ചവള്‍,കരഞ്ഞു പുണരവെ
കുഞ്ഞു കിടാവായ്, തളര്‍ന്നു ഞാന്‍ പൂമേനിയില്‍.