Sunday, August 7, 2011

"ളിജിഓന്‍ ഓഫ് മേരി"

ഇന്നു വെള്ളിയാഴ്ച. വിറ്റോരിയുടെ പകല്‍ പള്ളിയുടെ മട്ടുപ്പാവില്‍ കുശിനിയുടെ തെക്കേ കോണില്‍ ഇരിക്കുന്ന "ളിജിഓന്‍ ഓഫ് മേരി" ഉടെ ചെറിയ മുറിയില്‍ ഇരുന്നു വെള്ളം കുടിച്ചു. ആകെ കൂടി 17 പെണ്ണുങ്ങള്‍ ആണ് സഭ.വിറ്റോറിആണ് സെക്രട്ടറി. കൌമാരം മുറ്റി നില്‍കുന്ന പെണ്‍കുട്ടികള്‍ വന്നാല്‍ അവരെ കൊണ്ടാണ് വായിപ്പിക്കുന്നത്. മുതിര്‍ന്ന പെണ്ണുങ്ങള്‍ക്ക് മലയാളം വായിക്കാന്‍ അറിയില്ല. അച്ഛനെ കൂടെ ഉള്ള പോളും അവരെ ചുറ്റി പറ്റി നില്‍ക്കും. അടുത്ത സണ്‍‌ഡേ നടത്തുന്ന ലക്കി ഡിപ്പിനെ കുറിച്ചാണ് വിഷയം. കാശു കുറെ കിട്ടും.നടത്താന്‍ പെണ്ണുങ്ങള്‍ മാത്രം പോര. നല്ല എടുപ്പുള്ള ചെറുപ്പക്കാരും വേണം, ടോക്കെന്‍ വില്‍ക്കാന്‍ പണിയാണ്. മൊത്തം വിറ്റാല്‍ രെക്ഷപെട്ടു. മൊത്തം ലാഭം.വിറ്റോരിയുടെ ചിന്ത തളിര്‍ത്തു. കൂട്ടിനു രണ്ടു പെണ്ണുങ്ങള്‍ മാത്രം. ഒരാള്‍ ജോസയുടെ ഭാര്യ വെളുത്ത മേരി ആണ്. പിന്നെ ഹാര്‍ബര്‍ പൈലിയുടെ കെട്ടിയോള്‍ സിസിലിയും. രണ്ടു പേരും വിറ്റോരിയുടെ കൂടെ നിന്നു കാല് വാരുന്നവര്‍. സണ്‍‌ഡേ പള്ളി കഴിഞ്ഞു നടക്കുമ്പോള്‍ പോള്‍ വെറുതെ ചുറ്റിപറ്റി നിന്നു. വിറ്റോരിയുടെ മകള്‍, അവളെ കാണാന്‍ വേണ്ടി ആണ് അവന്റെ ശ്രമം.പണ്ട് കുഞ്ഞുമോന്റെ കരണത് അടിച്ച ചരിത്രം അവള്‍ക്കുണ്ട്. അച്ഛന്‍ ഇടപെട്ടാണ് അന്ന് പ്രശ്നം ഒതുക്കിയത്. ആറു അടി ഉയരം ഉള്ള പോളിന് പള്ളിയുടെ അത്ര പൊക്കം ഉണ്ടെന്നു അടിച്ചു വരാന്‍ വരുന്ന പൌളി അഭിപ്രായപെട്ടു.നിനക്ക് നല്ല ഉശിരുള്ള പെണ്ണിനെ കിട്ടും എന്ന് അവര്‍ പറയുകയും ചെയ്തു. ഉശിര് എന്നതാ എന്ന് അവനു അന്ന് മനസിലായില്ല.അച്ഛന്റെ കൂടെ കിടന്നു അവന്‍ ലോകത്തിന്റെ തെറ്റുകള്‍ മാത്രം ചെയ്യാന്‍ ശീലിച്ചു. അച്ഛന്‍ അവന്റെ ശരീരം യേശുവിന്റെ ഉപമയാല്‍ മറ്റൊരാള്‍ക്കും വീതിക്കാത്ത വിധം കുരിശിന്റെ വഴിയെ പോയി.പോള്‍ വിയര്‍പ്പില്‍ നനഞ്ഞു.ഒരിക്കലും പെയ്യാത്ത മഴയുടെ ചേലില്‍ അവന്‍ പേമാരിയായി.കാറ്റില്‍ വള്ളികള്‍ ഉലയുകയും, കായ്കള്‍ പൊഴിയുകയും ചെയ്തു. എന്നിപ്പോള്‍ അവന്‍ വിറ്റോരിയുടെ മോളെ കാണാന്‍ ഇരിക്കുന്ന ഇരുപ്പ്‌ കണ്ട് അച്ഛന്‍ ഞെട്ടി. ( ശേഷം കാഴ്ചയില്‍)

പ്രണയം

പ്രണയം..അത് നിന്നോടല്ല..
നീ എന്‍റെ വാക്കുകള്‍ തെറ്റിച്ച്..പോയ്‌
ഞാന്‍ വേറെ ഒരാള്‍ക്ക് അത് കടം കൊടുത്തു
അവനാണ് ഇപ്പോഴെന്റെ ജാരന്‍ ...
കള്ളും,കിഴങ്ങും കൊടുത്തു ഞാന്‍ ഊട്ടി
നിന്നെ കുറിച്ചുള്ള കവിതകള്‍ ചൊല്ലി
ഒന്നിന്റെ മേലെ ഒന്നൊന്നായ് തലോടി
പ്രണയത്തിന്‍ മോഹം അവനേറ്റു ചൊല്ലി
മാനം കളഞ്ഞു ഞാന്‍ മോഹമോടെ വീണാല്‍
നീയില്ല താങ്ങാന്‍, അത് വെറും ജല്പനം മാത്രം
കരുത്തില്ല നിന്‍റെ കവിളില്‍ ചെഞ്ചായം
പൂശുന്ന സന്ധ്യയും ഇന്ന് ഉദിച്ചില്ല
മോഹമോടെ ഞാന്‍ വിരല്‍ തേടി നില്‍ക്കെ
വരുകില്ല ആരാരും..ഈ പകലില്‍ തലോടാന്‍

മറൈന്‍ ഡ്രൈവിലെ പകല്‍...

മറൈന്‍ ഡ്രൈവിലെ പകല്‍...
ഒരു വെടിയുടെ ശബ്ദം...
ഞാന്‍ ചൊടിച്ചു...തകര്‍ന്നോ..പാലം?
ഇല്ല. എന്‍റെ നോട്ടം തെറ്റി മേലെ പോയ്‌
അവിടെ കടല്‍ ശാന്തമായ് ഒഴുകുന്നു
കറുക്കുന്ന സന്ധ്യ, രാത്രി..ചൂളം വിളികള്‍
പുല്ലില്‍ മയങ്ങുന്ന പെണ്ണ്, ആരാ? പുപ്പ
അവളുടെ കയ്യില്‍ മെഴുകു തിരിയുടെ വെട്ടം
ചെറിയ പാവാട, ബനിയന്‍..ഒത്താല്‍ ഒത്തു
മാലിക്കാരുടെ പേര് പറഞ്ഞു പുപ്പ തകര്‍ത്തു
പിന്നെ മടങ്ങാന്‍ നേരം, അമ്മക്ക് പാക്ക്, വെറ്റില
വയറു വിശന്ന കൂടപിരപ്പുകള്‍ കാത്തിരുന്ന്
മുഷിഞ്ഞ വേഷം മാറി, പുപ്പ കഞ്ഞി വിളമ്പി
അകലെ കേള്‍ക്കാം തെന്നലില്‍ നാദം

സൌഹൃദദിനം

കവിളില്‍ തലോടി മെല്ലെയെന്‍, നിന്‍
ചാരെ നിന്നു നുകാരമീ താമര ഗന്ധം
പുണരാന്‍, വനമാലി, നിനക്കെന്നെ
മൃദുവായി തലോടി ഉണര്‍ത്താമിനി
വെറുതെ നിനച്ചിന്നു, ഓര്‍ക്കുവനായ്
നമുക്കായ് ചമച്ചൊരു പുണ്ണ്യദിനം
മലര്‍ ശയ്യയില്‍,മലരായ് ശയിക്ക നീ
ഉണര്ന്നിരുന്നുവെന്‍ മന്മദചിന്തയും
കിളികള്‍ പാടട്ടെ, കാതോര്‍ക്ക നീയും
ഈ കുളിരല ചൂടി ഉണരുക വീണ്ടും
ഹൃദയം നിറയെ നല്‍കുവാനായി ഞാന്‍
അകതാരിലോളിപ്പിച്ച മധുചഷകം
വിരലൊന്നു തൊട്ടാല്‍ വിടരുന്ന നീയും
വിമലമായ് ചമച്ചൊരു പുണ്യ ദിനം

Wednesday, August 3, 2011

കര്‍ക്കിടകവാവ്

ഇലയടയും, കരിക്കും നിവേദ്യമായ്
തൂശനിലയിലവില്‍ , മലര്‍, കല്‍ക്കണ്ടവും
ചെറുതായരിഞിട്ട ശര്‍ക്കര, പൂചെത്തിയും
പഴുക്കാത്ത പൂവന്‍ പഴം,പിന്നെ കരിമുന്തിരി
തെളിച്ച,നവ തിരിയിട്ട പൊന്‍ വിളക്കും
ചന്ദന ഗന്ധം പരത്തീ ചെറുതിരി,കര്‍പ്പുരം
ഗന്ധമിത്യാദി, കോടിമുണ്ടും, പനംകള്ളും
കുട്ടികള്‍, ഞങ്ങളെ വാതിലടച്ചു മുറിക്കുള്ളില്‍
അമ്മ മൊഴിഞ്ഞു "കാര്‍ന്നോന്മാര്‍ വരും"
കേവലം ചെറുനേരം, മുറിക്കുള്ളില്‍ മൂകത
താളത്തില്‍ കതകില്‍ വന്നു മുട്ടുന്ന നേരം
വരിക, യൊന്നായി,കാണുക കയ്യിലെ
തുളസിയും, ചെത്തിയും വിളകാലിലിടുക
അമ്മ കുനിഞ്ഞു "വീത്" സമര്‍പിച്ചു
കണ്ടില്ല ഞങ്ങളാ കോടിയും,പനംകള്ളും
അയ്യോ,ആരാണതെടുതു കൊണ്ടു പൊയ്
അച്ഛനുമമ്മയും ചിരിക്കുന്നു നേര്‍ക്കുനേര്‍
കൊണ്ടു പൊയ് മക്കളെ, അവര്‍ക്കുള്ള പങ്ക്
എല്ലാ വര്‍ഷകര്‍ക്കിടം നാം ക്ഷണിക്ക വേണം
കൊണ്ടുപൊയ് കൊടുക്കാന്‍ കഴിയില്ല നമ്മുക്കിനി
അത് കൊണ്ടു നമ്മള്‍ നല്‍കുന്നു ഈ വീത്

Monday, August 1, 2011

മഴകണ്ണ്


മഴയൊഴുകിയ വഴിയിലൂടൊരു മഴനടത്തം
ഞാനെന്‍, മിഴിയിലൊരു നനവിന്റെ മുത്തിളക്കം,
കനവിലെ, തിണ്ണയില്‍ ചാറ്റല്‍ മഴ പെയ്യവേ,
അറിയതെയുണരുന്നെന്‍ മഴമേഘ രാഗം.
മറവിതന്‍ ലോകത്ത്, മാറാല തട്ടിയെടുത്ത
മനസിന്റെ ചെപ്പിലൊളിപ്പിച്ച രാഗം
ഇതു മീട്ടാന്‍ വരിക, നീ തുള്ളിക്കൊരു കുടമായ്
നിറയട്ടെ, നനയട്ടെ, എന്‍ മിഴി ജാലകങ്ങള്‍

Friday, July 8, 2011

മോക്ഷം കിട്ടാത്ത ഒരമ്മ.

ചുങ്കിടി ഡിസൈനില്‍ മഞ്ഞ നിറത്തിലെ ഒരു ചുരിദാര്‍ ആണ് അന്ന് അവര്‍ ധരിച്ചിരുന്നത്. സ്റ്റീല്‍ ഫ്രെയിം കണ്ണടയും,കയ്യില്‍ കാലന്‍കുടയുമായി ചില്ല് വാതില്‍ തുറന്നു വന്നപ്പോള്‍ തന്നെ ഞാന്‍ അവരെ കണ്ടു. റിസപ്ഷനിലെ പയ്യന്‍ ഇംഗ്ലീഷ് പത്രം കൈമാറി. അതുമെടുത്ത് ആരെയും ശ്രദ്ധിക്കാതെ അവര്‍ കോവണി കയറാന്‍ തുടങ്ങി. മുകളിലത്തെ നിലയിലെ റൂമില്‍ ആണ് അവര്‍ താമസിച്ചിരുന്നത്. അവിടെയെത്താന്‍ അവര്‍ ഒരിക്കല്‍ പോലും ലിഫ്റ്റ്‌ ഉപയോഗിച്ചിരുന്നോ എന്നു പലര്‍ക്കും സംശയം. അങ്ങനെ എത്ര വര്‍ഷം?

ലൊക്കേഷന്‍- എറണാകുളം ദിവാന്‍സ് റോഡിലെ "ചന്ദ്രിക രെസിടന്‍സി", ഹോട്ടല്‍ .

കഥാപാത്രം- മരിയ ഷിമിഡ്

വര്‍ഷം- 1995

ഒരു ആപ്പിള്‍, മിട്ടായികള്‍ അതൊക്കെ ആയിരുന്നു അവരുടെ ഒരു ദിവസത്തെ ഭക്ഷണം!
ഇടക്കിടെ പുറത്ത് പോകും, കുറെ കഴിഞ്ഞു തിരിച്ചു വരും. എങ്ങോട്ട് പോകുന്നെന്നോ മറ്റും
ചോദിക്കാന്‍ ആരും നിന്നില്ല. അവര്‍ ആരോടും മിണ്ടാറില്ല.അവിടത്തെ ഒരു പയ്യന്‍ പറഞ്ഞത് അവര്‍ ഏതോ സ്കോളര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വന്ന പത്രപ്രവര്‍ത്തക എന്നാണ്. ഒരു ദിവസം 700 രൂപ വാടക വരുന്ന റൂമില്‍ ആണ് താമസം! ഒരിക്കല്‍ പോലും തെറ്റിക്കാതെ അത് കൊടുത്തു പോന്നു.നഗരവാസികള്‍ ആയ ഞങ്ങള്‍ക്ക് ഒരു അത്ഭുതം ആയിരുന്നു മരിയ. (ഞങ്ങള്‍ കളിയാക്കി അവരെ അമ്മച്ചി എന്നു വിളിക്കാറുണ്ടായിരുന്നു).ഇന്ന് ആ മുറിയില്‍ മരിയ ഇല്ല. മുറിയില്‍ 23 ദിവസം മുന്‍പ് മരിച്ചു കിടന്ന അവര്‍ ഇന്ന് എറണാകുളം ജെനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിത്യ നിദ്രയില്‍ കഴിയുന്നു.
(എന്‍റെ ഓര്‍മകളില്‍ നിന്ന്)