Tuesday, December 7, 2010

അസിം കൂട്ടൂരിനു മറുപടി

ഭ്രാന്തന്‍ കുന്നുകള്‍ കേറി, മുകളില്‍ കരേറി
മൂഡന്‍റെ പാറകള്‍ താഴേക്കെറിഞ്ഞു രസിക്കവേ
അട്ടഹാസം പിന്നെ ആര്ത്തുള്ള പുലബലില്‍
കാതോര്‍ത്താല്‍ കേള്‍ക്കാം ന്യായത്തിന്‍ സദാചാരം.
നീയുമത് കേള്കില്ല, ഞാനുമത് കേള്കില്ല
പിന്നെയും പുലമ്പും നമ്മള്‍ ഈ പന്തിരുകുലം !

Monday, December 6, 2010

മുറ്റത്ത്‌ നിന്നിരുന്ന വലിയ വൃക്ഷം ഞാവല്‍ ആയിരുന്നു. അത് കായ്ക്കുന്ന കാലം മുറ്റം നിറയെ പഴങ്ങള്‍ വീണു കിടക്കും. ഒരു ചെറിയ മധുരവും അതിലേറെ ചവര്‍പ്പും ആയിരുന്നു പഴത്തിന്. മുന്നിലെ വേലി നിറയെ കരിമ്പ്‌ ആയിരുന്നു, ചെറുപ്പത്തില്‍ ഇഷ്ടം പോലെ കരിമ്പ്‌ തിന്നു. നല്ല സ്വാദും, മികച്ചതും ആയിരുന്നു ആ ഇനം. ഇപ്പോള്‍ കരിമ്പ്‌ എവിടെ കാണാന്‍? ഉത്സവത്തിനോ, പള്ളി പെരുന്നളിന്നോ ഒക്കെ വിലക്ക് കിട്ടും. കരിമ്പില്‍ ജ്യൂസ്‌ ഒരു ഫാഷന്‍ ആയി മാറി. അതൊക്കെ അന്യ ദേശത്ത് നിന്നും വരുന്നതാണ്. ഞങ്ങള്‍ കലൂരില്‍ താമസം തുടങ്ങിയപ്പോള്‍ മന്ത്രപരമ്പില്‍ നിന്നും ആ കരിമ്പും കൂടെ കൂട്ടി. കലൂരില്‍ അയല്‍പക്കത് ഉള്ള ആളുകള്‍ക്ക് അത് വിസ്മയം ആയിരുന്നു. കുറെ നാളൊക്കെ അത് വളരുകയും, പൂക്കുകയും ഒക്കെ ചെയ്തു. പിന്നെ കുറേശ്ശെ ആയി അത് നശിഞ്ഞു തുടങ്ങി. അശേഷം ഇല്ലാതാകുകയും ചെയ്തു. കൊതി കിട്ടിയതാണെന്നും, കണ്ണ് തട്ടിയതാനെന്നും ഒക്കെ ചിലര്‍ കുട്ടികളായ ഞങ്ങളോട് പറഞ്ഞു.

ഞാവല്‍ മരത്തിന്റെ തണലില്‍ ആയിരുന്നു ഓണക്കളി. ഉച്ചയൂണ് കഴിഞ്ഞു പെണ്ണുങ്ങളും,കുട്ടികളും ഹാജരാകും.ഉമ്മറത്തും മുറ്റത്തും ഒക്കെയായി ആളുകള്‍ നില്‍ക്കുകയും ഇരിക്കുകയും ഒക്കെ ചെയ്തു.വൃത്തത്തില്‍ നിന്നാണ് കൈകൊട്ടി കളിക്കുന്നത്. ഒരുപാടു ഓണപ്പാട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നും എനിക്ക് ഓര്‍മ കിട്ടുനില്ല. അമ്മൂമ്മ മുതല്‍ ചെറിയ കുട്ടികള്‍ വരെ കളിക്കും.ജാതിമത ഭേദം ഇല്ലാതെ ആളുകള്‍ ആഘോഷിച്ചു. സന്ധ്യ ആയാല്‍ വൃത്തത്തിനു നടുക്ക് ഒരു സ്ടൂളില്‍ നിലവിളക്ക് കത്തിച്ചു വെക്കും. അന്ന് മിക്ക വീടുകളിലും മണ്ണെണ്ണ വിളക്കുകള്‍ ആണ്. അന്ന് നിലാവും വെളിച്ചവും ഉണ്ടായിരുന്നു. ആകാശം നീലിമയില്‍ തുടിച്ചു, നല്ല ഇളം കാറ്റു വീശുകയും ഉഷ്ണത്തെ അകറ്റുകയും ചെയ്തിരുന്നു.ആവിശ്യത്തിന് മാത്രമേ ആളുകള്‍ ആഹാരം കഴിക്കുകയും നന്നായി പണിഎടുക്കുകയും ചെയ്യുന്നത് കൊണ്ട് അവരുടെ ദേഹം തലര്‍നില്ല. ആ പ്രസരിപ്പും, ചൊടിയും
ഓര്‍മകളില്‍ പോലും ഇപ്പോള്‍ ഇല്ലാതായി.

ഓണപ്പാട്ടുകളില്‍ തമാശ പാട്ടുകളും, അല്പം അശ്ലീലം കലര്‍ന്നവയും ഉണ്ടായിരുന്നു.
അതൊക്കെ അന്ന് മനസിലായിരുന്നില്ല. അത് അശ്ലീലം ആണെന്ന് ആരും കരുതിയും ഇല്ല. അമ്മമ്മ മരിക്കുന്നതിനു മുന്പായി ആ പാട്ടുകള്‍ എഴുതി വെക്കണം എന്ന് കരുതി. പക്ഷെ അത് നടന്നില്ല. അറിയാവുന്ന പലരും ഇന്നില്ല. കലൂരില്‍ ഓണം ആഘോഷം പൂക്കളത്തിലും, സദ്യയിലും ഒതുങ്ങി. കേവലം ഒരു കിലോ മീറ്റര്‍ ദൂരം മാത്രമേ ഉള്ളു എന്നിട്ടും അങ്ങോട്ടുള്ള യാത്ര ഇടക്കെ ഉള്ളു.
ഓണത്തിന്റെ പകല്‍ അവിടെ കൂടും.ഒരു വര്‍ഷത്തെ ഇടവേളയില്‍ ചേച്ചിക്കും മറ്റും ഓണക്കളിയില്‍ ചേരാന്‍ നാണം ഇടയാക്കി.

ആളുകള്‍ വലുതാകുബോള്‍ പലതും വിസ്മരിക്കുന്നു. ഒന്നും നേടുന്നുമില്ല? ഒരു കളിക്കുള്ള ചുറ്റുവട്ടം കലൂരില്‍ ഇല്ലായിരുന്നു. ഹിന്ദു കുടുംബമായി ഞങ്ങള്‍ മാത്രം. അമ്മയുടെ വാശിയില്‍ തൊട്ടു ചേര്‍ന്നുള്ള പറമ്പില്‍ ഒരു പ്രോഗ്രാം പോലെ ഒരിക്കല്‍ ഓണക്കളി നടത്തി. പ്രോഫ്ഫെഷനാല്‍ കളിക്കാര്‍ ആയിരുന്നു അത്. മൈക്കും മറ്റും ഉണ്ടായിരുന്നു. നാട്ടുകാര്‍ ധാരാളം വരികയും ആ പരിപാടി കേമത്തോടെ നടത്തുകയും ചെയ്തു.ഒരു വര്ഷം മാത്രമേ അത് നടന്നുള്ളൂ.ഓരോ വര്‍ഷവും ഓരോന്ന് കുറഞ്ഞു കുറഞ്ഞു വന്നു.അവസാനം കൊടുക്കല്‍, വാങ്ങല്‍ പോലും ഇല്ലാതായി. എല്ലാവരും അവരവരിലെക്കൊതുങ്ങി. (തുടരും)

Sunday, December 5, 2010

ഓണ നാളുകളില്‍ വിടരുന്ന ഒരു പൂവാണ് എന്‍റെ വീട്..ആ പൂവ് എന്ന് മുതല്‍ വിടരാന്‍ തുടങ്ങി
എന്നൊന്നും അറിയില. ഓര്‍മ വെച്ച കാലം മുതല്‍ എന്‍റെ വീട്ടില്‍ ആയിരുന്നു ദേശക്കാരുടെ ഓണം.
ചിങ്ങം പിറന്നാല്‍ പിന്നെ പരീക്ഷയുടെ ചൂടാണ്. അത്തം മുതല്‍ പൂക്കളം ഇടണം. അതിനിടയില്‍ ആണ് പരീക്ഷ.
വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ പിന്നെ ചായ കുടി കഴിഞ്ഞു ഇറങ്ങും. പൂക്കള്‍ പറിക്കാന്‍.
എല്ലാവരും ഉണ്ടാകും കൂടെ. കാക്കപ്പൂ പറിക്കാന്‍ ആണ് വിഷമം. വയലെറ്റ് നിറത്തില്‍ ഒരു കടുകോളം
വലിപ്പമുള്ള പൂവാണ് . കുറെ നേരം ശ്രമിച്ചാലേ ഒരു കൈ കുമ്പിള്‍ കിട്ടു. അതാണ് പൂക്കളത്തിലെ പ്രഥമ നിറം..
പിന്നെ തുമ്പ, തൊട്ടാവാടി, കോളാമ്പി, തെച്ചി, കൊങ്ങിണി, ഒക്കെ അന്ന് പല പറമ്പിലും കിട്ടും.
ഇടക്ക് കുറച്ചു ദൂരെ റയിലിന്റെ അപ്പുറത്തും ഒക്കെ പോകും. അവിടെ പേരറിയാത്ത പൂക്കള്‍ ഉണ്ട്.
ഞാന്‍ പഠിക്കുന്ന സ്ചൂളിനടുത്തുള്ള പറമ്പില്‍ മുരിക്കിന്റെ പൂവും, അതിനപ്പുറത്തെ പാടത്തു നിന്നും
പായലില്‍ ഉള്ള പൂക്കളും പറിക്കും.
ചേമ്പിലയില്‍ ആണ് പൂക്കള്‍ ശേഖരിക്കുന്നത്. അത് ഓരോന്നായി കൂടയില്‍ വെക്കും.
ചിലത് പങ്കിടും. എല്ലാ വീട്ടിലും പൂവിടും. ആര്‍ക്കും മത്സരം ഒന്നും ഇല്ല.
വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ ആദ്യം പൂക്കളം വാരലാണ് .
"ആര്പ്പോഓഓ........ഇറോഓഒ"...എന്ന് വിളിച്ചു പൂക്കള്‍ വാരി പെരയുടെ പുറത്തിടും.
ഓടിന്റെ കൂരയില്‍ പൂക്കള്‍ ചിതറി കിടക്കും. അതാണ് അതിന്റെ ശരി.
അതിന്റെ കാരണം ഒന്നും എനിക്കറിയില്ല. ഞാന്‍ ആരോടും ചോദിച്ചിട്ടും ഇല്ല്ല.

അതിനിടയില്‍ ഓണക്കോടി എടുക്കും.അന്ന് റെഡിമൈഡ് ഒന്നും ഇല്ല. ഒക്കെ തയ്പിച്ചു എടുക്കും.
എനിക്കും ചേട്ടനും ഒരു പോലത്തെ ആണ് എപ്പൊഴും.

തിരുവോണത്തിന്റെ തലേന്ന് ഓണത്തപ്പനെ ഒരുക്കണം.
അരിപ്പൊടിയുടെ പൊട്ടുകള്‍ കുത്തി അത് റെഡി ആക്കും.
മുറ്റത്ത്‌ പൂക്കളം ഇടുന്ന ചാണക വട്ടത്തില്‍ തറ കെട്ടും.
കുരുത്തോല കൊണ്ട് നാലു വശവും തോരണം കെട്ടും.
ബാക്കി വരുന്ന അരിപ്പൊടി അതില്‍ വിതറും. അതോക്ക് കഴിഞ്ഞാണ് ഉറങ്ങുക,
അടുക്കളയില്‍ അച്ഛനും, അമ്മയും സദ്യ ഒരുക്കത്തില്‍ ആയിരിക്കും.
ഇഞ്ചി, ഉള്ളി, കായ അതൊക്കെ അച്ഛന്‍ ഉണ്ടാക്കും... ഞാന്‍ ഉറങ്ങി പോകും.
വെളുപ്പിനെ " അര്ര്‍പ്പോ...' വിളിയുടെ ശബ്ദം കേട്ടാണ് ഉണരുക.
അമ്മ കുളിച്ചു ഓണക്കോടി, ( മുണ്ടും നേര്യതും) ഉടുത്തു ഓണത്തപ്പനെ വരവേല്‍ക്കാന്‍ നില്‍ക്കും.
ഇരിക്കാന്‍ ഉപയോഗിക്കുന്ന പലകയില്‍ ഓണത്തപ്പനെ വെച്ച് ,തലയില്‍ വെച്ച് കളം ചുറ്റും.
പിറകില്‍ തുമ്പയും, കുരുതോലക്കീരും ചേര്‍ത്ത കൂട്ട് വിതറി കൊടുക്കും.
എല്ലാ ദിശയിലേക്കും ഓരോന്നു വെക്കും..കുറെ നേരം അര്പ്പോഒ ഇറോഒ വിളിക്കും...
ഓണം വന്നു കേറി..ഇനി കുളിക്കണം...പുതിയ ഉടുപ് ഇടണം...കളിക്കണം...(തുടരും)

Friday, December 3, 2010

ഒരിക്കലും മറക്കാത്ത ഒരു നോവല്‍ പോലെ ആണ് എനിക്ക് മന്ത്രപ്പരമ്പ്.
ഒരു നഗരവാസി എന്ന് എന്നെ അക്ഷേപിക്കുമ്പോള്‍, ഞാന്‍ അനുഭവിച്ച മൂല്യത്തിന്റെ
വില പലരും അറിയുനില്ല. അതായിരിക്കാം എന്‍റെ ഇപ്പോഴുള്ള അറിവിന്റെ മുതലും.
സ്ത്രീ ജനനം കൊണ്ടു സമ്പുഷ്ടമായ വീട്ടില്‍ രണ്ടാമത്തെ തലമുറയില്‍ ആണ് പുരുഷ പ്രജകള്‍
ജനിച്ചു തുടങ്ങിയത്. അതിന്റെ അവസ്ഥ ഒരു വിഭാഗം അനുഭവിക്കുകയും ഉണ്ടായി.
നല്ല ശരീര പുഷ്ടിയും, ആകാരഭംഗിയും ഉള്ള ഭൂരിപക്ഷത്തെ വേള്‍ക്കാന്‍ നാട്ടിലെ പ്രമാണിമാര്‍
കാത്തു നിന്നു. ആഗ്രഹിച്ചത് കിട്ടാതെ പോയ കഥകളും അനവധി.

എന്‍റെ കഥയിലെ ഒരു ഇടം ഇവിടെ തുടങ്ങുന്നു.
അതായതു മന്ത്രപറമ്പിലെ പനയും, തറയും..വിളക്കും...കലശവും ഒക്കെ...
വര്‍ഷത്തില്‍ ഒരിക്കല്‍ ദാഹം വെയ്പ്പ്. കള്ളും, ചാരായവും, പുത്തന്‍ മുണ്ടും ഒക്കെ
വെക്കണം. ഊണിനു ഇറച്ചിയും, വിഭവങ്ങളും വേറെ. കലശം വെച്ചിട്ട് എല്ലാവരും മുറിയില്‍ നിന്നും
മാറി മുറ്റത്തിറഗും. വിരുന്നുകാര്‍ വന്നു കള്ളും,ചാരയവും, ഊണും ഒക്കെ കഴിക്കും
എന്നിട്ട് പോകുമ്പോള്‍ ഇഷ്ടമുള്ള പലതും എടുത്തു കൊണ്ടു പോകും..അതാണ് പതിവ്
എത്രയോ പ്രാവിശ്യം ഞാന്‍ ശ്രദ്ധിച്ചു..മുണ്ടുകള്‍ ഒന്നും തിരിച്ചു വരുമ്പോള്‍ കാണാറില്ല..
എന്നെ അതിശയിപിച്ച ഒരു കാര്യമായിരുന്നു അത്.
സന്ധ്യക്ക് കള്ളും, ചാരായവും മേടിക്കാന്‍ പോകുന്നത് ഞാനും തമ്പി ചേട്ടനും ആവും.
ഒരു തുള്ളി എടുത്തു രുചി നോക്കാനും മടിച്ചില്ല. കള്ള് അന്ന് തീര്‍ത്ഥം പോലെ വിളമ്പും.
തറയില്‍ ആരൊക്കെ ആണെന്ന് അന്നറിയില്ല.കര്നോമ്മാര്‍ എന്നാണ് പറയുക.
പേടിക്കേണ്ട എന്ന് പറയുമ്പോഴും, സന്ധ്യക്ക് ആ വഴി നോക്കാന്‍ പോലും പേടി.
മുടി അഴിച്ചു നില്‍ക്കുന്ന യെക്ഷിയെ പോലെ ആ പനമരം കാലമേറെ വളര്‍ന്നു നിന്നു.
കൂട്ടത്തില്‍ ബ്രഹ്മരക്ഷസ്സുകളും...

സ്കൂള്‍ തുറക്കുന്ന ജൂണ്‍ മാസം മുതല്‍ കനത്ത മഴയായി.
കൊട്ടെകനാല്‍ നിറഞ്ഞൊഴുകും.പല ദിവസവും ക്ലാസ്സ്‌ ഉണ്ടാകില്ല.
റോഡും,തോടും ഒരുപോലെ കിടക്കും...
പണിക്കശ്ശേരി പറമ്പിലെ വീടുകള്‍ വെള്ളം കേറി നിറയും. അവിടന്നാണ് കിഴക്കോട്ടു വെള്ളത്തിന്റെ ഒഴുക്ക്.
തോട്ടിലൂടെ പലതും ഒഴുകി വരും.കുട്ടികളായ ഞങ്ങള്‍ക് ആഘോഷമാണ്.
മീന്‍ പിടുത്തം ആണ് മിക്കവാറും.ചിലപ്പോള്‍ വില കൊടുത്തു വാങ്ങാന്‍ മാത്രം കിട്ടുന്ന ഗെപ്പിയെ വരെ ഒഴുക്കില്‍ കിട്ടും,.
റെയിലിന്റെ അടിയിലൂടെ തോട് നിറഞ്ഞു ഒഴുകി.
ചിലപ്പോള്‍ വീട്ടില്‍ വെള്ളം കേറും.ഇപ്പോള്‍ വെള്ളകെട്ടില്ല.കനത്ത കോണ്ക്രീറ്റ് കൊണ്ടു തോടിനെ അടക്കി.
അത് പേരണ്ടൂര്‍ കനാലില്‍ ശക്തിയോടെ ചെന്ന് പതിച്ചു. കലൂരിലൂടെ ആണ് കനാല്‍ പോകുന്നത്.
പോളകള്‍ മൂടിയ കനാല്‍ ഇന്നും ഭൂമധ്യരേഘ പോലെ ഒഴുകുന്നു.
കലൂര്‍ ദേശം അന്ന് നിറയെ പാടവും, കൃഷിയും ഒക്കെ ആണ്.
വെള്ളം കേറി പല വീടുകളും കുതിരും.അവരൊക്കെ തൊട്ടടുത്ത സ്കൂള്‍മുറിയില്‍ തമ്പടിക്കും. (തുടരും)

Wednesday, December 1, 2010

മന്ത്ര പറമ്പില്‍ അന്ന് ഒരു മുസ്ലിം കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു.അന്ന് അവര്‍ തട്ടം
ഉപയോഗിച്ചിരുന്നു,അതും വല്ലപ്പോഴും മാത്രം.വേറൊരു കുടുംബം ഉണ്ടായിരുനെങ്ങിലും അവരെ
കുറിച്ച് എനിക്ക് നല്ല ഓര്‍മയില്ല.അധികം താമസിയാതെ അവര്‍ വീട് വിറ്റു പോകയും ചെയ്തു.
ആ വീട്ടില്‍ തീപെട്ടി പടം ബുക്കില്‍ ഒട്ടിച്ചു വെക്കുന്ന ഒരു നാസ്സര്‍ ഉള്ളതായി ഓര്‍മയുണ്ട്.
അവശേഷിച്ച വീട്ടില്‍ വലിയൊരു മാവും അതില്‍ ഒരു ഊഞ്ഞാലും കെട്ടിയിരുന്നു.
എന്‍റെ തറവാട്ടില്‍ നിന്നാണ് മിക്ക വീടുകളിലും പാല് കൊടുത്തിരുന്നത്. ഞാന്‍
പാലുമായി ചെല്ലുമ്പോള്‍ ഊഞ്ഞാല്‍ ഉയരത്തില്‍ ആടാറുണ്ട്‌.അപ്പോള്‍ അത്
നോക്കി അവിടത്തെ സുബൈദ ഉമ്മ " അള്ള..പടച്ചോനെ.." എന്നൊക്കെ പറഞ്ഞു പേടിച്ചു
അത് നോക്കി നില്‍ക്കും. അവരെ പേടിപ്പിക്കാന്‍ എനിക്കിഷ്ടം
ആയിരുന്നു.കറുത്ത് തടിച്ചു ഉയരമുള്ള, ജിമിക്കി കാതിലിട്ട ഒരു പാവം ഉമ്മ.
ഇവരുടെ ഭര്‍ത്താവിന്റെ സഹോദരനും കുടുംബവും റെയിലിന്റെ അപ്പുറം
താമസിച്ചിരുന്നു.

കുറെ നാളുകള്‍ക്ക് ശേഷം വാടകയ്ക്ക് ഒരു കുടുംബം വന്നു ചേര്‍ന്നു.
അതും റെയിലിന് അപ്പുറം ആയിരുന്നു.എന്‍റെ ചേച്ചി അവിടത്തെ കുട്ടികള്‍ക്ക്
ടുഷന്‍ എടുക്കുമായിരുന്നു.അതുകൊണ്ട് അവരുമായി നല്ല അടുപ്പത്തില്‍ ആയിരുന്നു
ഞങ്ങള്‍. വര്‍ഷഗള്‍ക്ക് ശേഷമാണ് ആ ഉമ്മ മലയാള സംവിധായകന്‍ ഫാസിലിന്റെ
സഹോദരി ആണെന്ന് അറിയുന്നത്.അവരുടെ മകന്‍ ഷാജി ഇപ്പോള്‍ അഭിനേതാവ്
ആണെല്ലോ.ചെറുപ്പത്തില്‍ അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ട് പോലുമില്ല.


എന്‍റെ സ്കൂളിന്റെ മുന്നില്‍ ആയിരുന്നു മമ്മാലിക്കയുടെ പലചരക്ക് കട,ആ
പ്രദേശത്തെ അകെ കൂടിയുള്ള സ്ഥാപനം.അതുകൊണ്ട് നാട്ടുകാര്‍ക്ക്‌ മുഴുവനും
മമ്മാലിക്ക പ്രിയപെട്ടവന്‍ ആയിരുന്നു.അയാളുടെ മകന്‍ ആസാദ്‌ എന്‍റെ
ക്ലാസില്‍ ആണ്. കടയില്‍ ചന്ദ്രന്‍, ഉമ്മര്‍, ആറൂന്‍ എന്ന ചെറുപ്പക്കാര്‍
ആയിരുന്നു ഉണ്ടായിരുന്നത്. താറാവ്മുട്ട ചോദിച്ചു വരുന്ന പെണ്‍കുട്ടികളോട്
"തൂറാന്‍ മുട്ടുന്നോ" എന്ന് കളിയാക്കി അവര്‍ ചോദിക്കും. "ഒന്ന് പോടോ.."
എന്ന് പറഞ്ഞു പെണ്‍കുട്ടികള്‍ നാണിച്ചു നിക്കും.രാത്രി കട അടക്കുമ്പോള്‍
ഉപ്പിന്റെ ചാക്ക് മാത്രം അകത്തേക്ക് എടുത്തു വെക്കാറില്ല.വര്‍ഷങ്ങളോളം അത്
മോഷ്ടിക്കപ്പെടാതെ പുറത്തിരുന്നു.

നോര്‍ത്തില്‍ നിന്നും മാറി എന്‍റെ കുടുംബം കലൂരില്‍ താമസമാക്കി. ആ പരിസരത്ത് വാടകയ്ക്ക്
താമസിച്ചിരുന്ന ഒരു മുസ്ലിം കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു.തടിച്ച
ശരീരമുള്ള ഉമ്മയും, ഉപ്പയും, പരപ്പന്‍അങ്ങാടി ആയിരുന്നു അവരുടെ സ്വദേശം.
ബിനു എന്നും ബിജു എന്നും പേരുള്ള ഒരാണും ഒരു പെണ്ണും മക്കളായി അവര്‍ക്കുട്.
അവരുടെ വീട്ടില്‍ നിന്നും മട്ടണ്‍ ബിരിയാണി കഴിക്കാറുണ്ട്. അതിന്റെ മനവും
സ്വാദും ഒക്കെ ഇപ്പോഴും നാവില്‍ നില്‍ക്കുന്നു.അതോപോലെ ഒരു ബിരിയാണി പിന്നെ
കഴിച്ചിട്ടില്ല. അവര്‍ വേറെ വീട് വാങ്ങി മാറി.കുറെ നാളുകള്‍ക്ക് ശേഷം ആ ഉമ്മ ഒരു
പെണ്‍കുട്ടിയെ കൂടി പ്രസവിച്ചു എന്ന് കേട്ടപ്പോള്‍ നാണം തോന്നി. അവരുടെ
മക്കള്‍ മുതിര്‍ന്നിരുന്നു.

ഒരു ദിവസം ഞാന്‍ ആ വീട്ടില്‍ പോയി. തൊട്ടിലില്‍ മുന്ന് വയസായ ഒരു സുന്ദരി കുട്ടി.
മുംതാസ് എന്നാണ് അവള്‍ക്കു പേരിട്ടിരുന്നത്.ആ കുഞ്ഞിനു സംസാര ശേഷി ഇല്ലായിരുന്നു.
" വയസ്സാന്‍ കാലത്ത് പടച്ചോന്‍ എനിക്ക് തന്നതാ സുനീ ...", അവര്‍ ഉള്ളുരുകി പറഞ്ഞു.
എനിക്ക് വല്ലാതെ വിഷമം തോന്നി.എനിക്ക് അന്നും അവര്‍ ബിരിയാണി ഉണ്ടാക്കി തന്നു.


എന്ന് എന്‍റെ നാട്ടില്‍ കുട്ടികള്‍ മുതല്‍ പര്‍ദ്ദ ഇട്ടാണ് നടക്കുന്നത്. പലരും ഈ നാട്ടുകാരല്ല.
പലരുടെയും മുഖം കാണാന്‍ പറ്റാറില്ല.സന്ധ്യ നേരം റോഡില്‍ ഈ ഉമ്മമാരെ കാണുമ്പോള്‍
ചെറുപ്പത്തില്‍ തോന്നിയ ഒരു ഭയം ഇപ്പോഴും എനിക്ക് തോന്നും.

നളചരിതം

ഞാന്‍ പറയാതെ തന്നെ നീ വന്നു.ഒരു മിസ്സ്‌ കാള്‍ പോലും തരാതെ, ഒരു എസ് എം എസ് പോലും തരാതെ?
ഇന്നു എം.ജി റോഡില്‍ തിരക്കില്ല, വെള്ളകെട്ടും ഇല്ല...എന്‍റെ പതിവ് സ്ഥലം, നീ ഒരു പക്ഷെ അറിയും...
ഞാനും എന്‍റെ മൂപ്പിലാനും സന്ധിക്കുന്ന മുറി.അവിടെ പോസിറ്റീവ് എനര്‍ജി മാത്രം!
ഇന്നു വോഡ്ക ഇല്ല.പകരം ചാത്തന്‍ സാധനം ? നല്ല അയല വറുത്ത്/ വിജയന്‍റെ കടയില്‍ നിന്ന്
ലോ കോളേജിന്റെ ഹോസ്റലില്‍ എപ്പോള്‍ അജിത്‌ ഇല്ല. ലൈവ് ആയി തുണിയില്ലാതെ കുളിക്കുന്ന പിള്ളേരും ഇല്ല.
അത് അന്ത കാലം. എല്ലാവരും എപ്പോള്‍ മലയാളികള്‍ ആണ്.
മലയാളി ഇന്നു വെച്ചാല്‍ സ്വസ്ഥം അറിയാത്തവന്‍ എന്ന് അര്‍ഥം
നമ്മള്‍ എവിടെ കാണും? ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ട് എപ്പോള്‍ സര്‍കാര്‍ വകയാണ്. അവിടെ പുല്ലു മേട്ടില്‍ പേടിച്ചിരിക്കാന്‍ ഞാന്‍ ഇല്ല.വണ്ടി വെക്കാന്‍ കാശു കൊടുക്കണം.എറണാകുളതപ്പനെ തൊഴാന്‍ ഇനി കാശു കൊടുകേണ്ടി വരുമോ?
ആയിരത്തി ഒന്ന് കതിന വെടികള്‍ പൊട്ടുന്ന ശബ്ദം കാതില്‍ മുഴങ്ങുന്നു.
ഒന്‍പതു രാത്രിയിലെ നളചരിതം !!!

Friday, November 12, 2010

എന്‍റെ ലക്ഷ്യം മറ്റൊന്നാണ്. അത് തീര്‍ക്കണം.എന്നിട്ട് മതി മറ്റെന്തും.
ഒരു കാവല്‍ക്കാരന്റെ ജോലി പോലെ തികച്ചും നിരീക്ഷണം..എവിടെയോ ഒരു അനക്കം കേട്ടാല്‍
പോലും കാതുകള്‍ അത് കേട്ടെ തീരു.രാത്രി ഉറക്കം വരാറില്ല..അത് കൊണ്ടു എളുപ്പമാണ് .
കാടു പോലെ തോന്നിക്കുന്ന ഈ പ്രദേശം മുഴുവനും നത്തുകളുടെ കരച്ചിലാണ്.
ചെറുപ്പത്തില്‍ സന്ധ്യയുടെ തിടുക്കത്തില്‍ കേള്‍ക്കാറുള്ള അതെ കരച്ചില്‍.
അന്ന് പേടിച്ചു വീട്ടില്‍ വാതില്‍ അടച്ചിരിക്കും.
ഒരു മറു കൂവല്‍ ഉണ്ട്.അതും ഒരു കളിയായി മാറി, പേടി പയ്യെ മാറി പോയി.
മണ്ണെണ്ണ വിളക്കിന്റെ ജ്വാലയില്‍ കറുത്ത മുത്തുകള്‍ അടരുന്ന അതേ രാത്രി.
വെളിച്ചം ഒരു ആളലായി എന്‍റെ കണ്ണുകളെ ത്രസിപ്പിക്കുന്നു.
പുലരുവോളം കണ്ണടക്കാതെ കാത്തിരിക്കാം, ഇനിയും യാമം ബാക്കി ഉണ്ട്
മടികുത്തില്‍ കരുതിയ മദ്യവും കഴിഞ്ഞു. അത് ഒന്നിനും തികയാറില്ല...
കൂടെ കൂട്ടുന്ന ഓര്‍മകളുടെ ചില്ല് പാളികള്‍ പോലെ മുറിവിന്റെ വേദന പോലെ..ഈ രാസനാമം ഞാന്‍ ചൂടുന്നു.
ഒന്ന് മയങ്ങിയാലോ?
ഉറക്കത്തില്‍ ആരും എന്നെ കൊല്ലില്ല. കടന്നു വരുന്ന ഏതൊരു മൃഗവും അസക്തിയുടെതയിരിക്കും...
തീറ്റക്കും, ജലത്തിനും വേണ്ടിയുള്ള ആസക്തി...അത് ഞാന്‍ ഉള്‍കൊള്ളുന്നു..
ഇങ്ങനെ എങ്കിലും എന്‍റെ ലക്ഷ്യം നിറവേറ്റണം...